എനിക്ക് ലഭിച്ച ഒരു ഈ മെയില്‍ മുന്നറിയിപ്പ്

March 3, 2008

ഓര്‍ക്കൂട്ടില്‍ ഇനി കേരള പോലീസും!

സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച്‌ സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്‌.

ഇതോടെ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി മാറിയിരിക്കുകയാണ്‌. ന്യൂദില്ലി, മുംബൈ, ലക്‌നൗ എന്നീ നഗരങ്ങളാണ്‌ ഇതിനു മുമ്പ്‌ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തിയ നഗരങ്ങള്‍.

ഓര്‍ക്കൂട്ട്‌ കമ്മ്യൂണിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കേരള പോലീസിന്‌ വന്‍ തലവേദനയായി മാറിയ സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്‌. ഓരോ മാസവും ഏകദേശം 20 ഓളം
പരാതികളാണ്‌ ഓര്‍ക്കൂട്ടിനെ ചൊല്ലി പോലീസിന്‌ ലഭിയ്‌ക്കുന്നത്‌. ഇതില്‍ കൂടുതലും വ്യാജ മേല്‍വിലാസത്തില്‍ ഓര്‍ക്കൂട്ടില്‍ കൂടുകൂട്ടിയിരിക്കുന്നവരെപ്പറ്റിയാണ്‌. കേരളത്തിലെ ഒട്ടു മിക്ക സിനിമാ താരങ്ങളുടെയും ഒട്ടേറെ രാഷ്‌‌ട്രീയക്കാരുടെയും പേരില്‍ ഓര്‍ക്കൂട്ടില്‍ വ്യാജ കമ്മ്യൂണിറ്റികളുണ്ട്‌‌. ഇതു കൂടാതെ ഓര്‍ക്കൂട്ടിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നവരെപ്പറ്റിയും പരാതികള്‍ പോലീസിന്‌ ലഭിയ്‌ക്കുന്നുണ്ട്‌.

പുതിയ ധാരണ പ്രകാരം പരാതി ലഭിയ്‌ക്കുന്ന കമ്മ്യൂണിറ്റികളെ 24 മണിക്കൂറിനകം ഓര്‍ക്കൂട്ടില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിന്‌ അധികൃതരോട്‌ ആവശ്യപ്പെടാം. കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യുന്നതോടെ സാധാരണ ഗതിയില്‍ പരാതിക്കാര്‍ കേസന്വേഷത്തിന്‌ പിന്നാലെ പോകാറില്ല. എന്നാല്‍ ഇനിമുതല്‍ പരാതിക്കാരന്‌ കുറ്റവാളിയെ പിടികൂടാനുള്ള സൗകര്യവുമുണ്ട്‌. കുറ്റവാളി ഉപയോഗിച്ച കന്വ്യൂട്ടറിന്റെ ഇന്റെര്‍നെറ്റ്‌ പ്രോട്ടോകോള്‍ മേല്‍വിലാസം പോലീസിന്‌ ലഭിയ്‌ക്കും. ഇതിലൂടെ കുറ്റവാളിയെ കണ്ടെത്താന്‍ എളുപ്പവുമാണ്‌. ഒരാള്‍ കുറ്റവാളിയെന്ന്‌ കണ്ടെത്തിക്കഴിഞ്ഞാല്‍ ഐടി ആക്ട്‌ വകുപ്പ്‌ പ്രകാരം അഞ്ചു വര്‍ഷം വരെ തടവ്‌ ലഭിയ്ക്കും.
അടുത്ത തവണ നിങ്ങള്‍ മമ്മൂട്ടിയുടെയോ മീരാ ജാസ്മിന്റെയോ പേരില്‍ ഓര്‍ക്കൂട്ടിലെത്തുമ്പോള്‍ ഓര്‍ക്കുക, കേരള പോലീസും നിങ്ങളോടൊപ്പമുണ്ടെന്ന് .

ഇന്റര്‍നെറ്റ് വഴി വായ്പാതട്ടിപ്പ്; യുവാവ് അറസ്റ്റില്‍

February 28, 2008

അടൂര്‍: ഇന്റര്‍നെറ്റ് വഴി 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അടൂരിലെ വ്യാപാരി കണ്ണങ്കോട് ബാവാ മന്‍സിലില്‍ അബ്ദുല്‍ സലാമിനെ (45) കബളിപ്പിച്ച് പണം തട്ടിയതിനു തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ സരിന്‍ വില്ലയിലെ സമിനെ (29) യാണ് അടൂര്‍ എസ്ഐ ടി. രാജപ്പന്‍ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കാപ്പിറ്റല്‍ സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന സമിന്‍ തിരുവനന്തപുരം പള്ളിക്കലിലെ എസ്ബിടി ശാഖയില്‍ നിന്നു 12 ലക്ഷം രൂപ വ്യവസായ വായ്പ ശരിയാക്കി കൊടുക്കാമെന്ന് ഇന്റര്‍നെറ്റിലൂടെ തെറ്റായ സന്ദേശം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിന്റെ പേരില്‍ പത്തു തവണയായി രണ്ടര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. യുഎസ്എയില്‍ നിന്നാണ് ഇന്റര്‍നെറ്റ് സന്ദേശം എത്തിയത്. വായ്പാ ഏജന്‍സിയുടെ ആസ്ഥാനം യുഎസ്എ ആണെന്നാണ് വ്യാപാരിയെ സമിന്‍ ധരിപ്പിച്ചത്. അറസ്റ്റിലായ സമിനെ കോടതി മാര്‍ച്ച് 13 വരെ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം അടൂര്‍ എഎസ്പി പി. പ്രകാശ് നടത്തും. ഇതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുമെന്നു പൊലീസ് സൂചിപ്പിച്ചു.

കടപ്പാട്- മനോരമ 28-2-08

വൃക്കവ്യാപാരം ഇന്റര്‍നെറ്റുവഴി

February 19, 2008

ന്യൂഡല്‍ഹി: ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരസ്യമായി വൃക്കവ്യാപാരത്തിന് ഉപയോഗിക്കുന്നു. വൃക്ക വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വെബ്സൈറ്റുകളിലെ ബന്ധപ്പെട്ട കമ്യൂണിറ്റികള്‍വഴി ബന്ധപ്പെടാവുന്നതാണ്. നിലവിലുള്ള അവയവ വ്യാപാരനിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നതാണ് ഇത്തരം നടപടികള്‍.

ഈ വെബ്സൈറ്റുകളിലെ കമ്യൂണിറ്റികളില്‍ ആയിരക്കണക്കിനുപേര്‍ അംഗങ്ങളാണ്. വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഓര്‍ക്കുട്ടിലെ 35 കമ്യൂണിറ്റികളില്‍ എഴുന്നൂറിലേറെപ്പേര്‍ അംഗങ്ങളാണ്. ഫേസ് ബുക്കിലാകട്ടെ ലോകവ്യാപകമായി ആയിരത്തിലേറെ അംഗങ്ങളുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരും.

ഓര്‍ക്കുട്ടുവഴിയുള്ള വൃക്കവ്യാപാരം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതില്‍ നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും ഓര്‍ക്കുട്ട് അധികൃതര്‍ പറയുന്നു.

കമ്യൂണിറ്റികളിലുള്ള മിക്ക സന്ദേശത്തിലും ആവശ്യക്കാരുടെ ഫോണ്‍നമ്പരും ഇ മെയില്‍ വിലാസവുമുണ്ട്. കടക്കെണിയിലായതുമൂലം വൃക്ക നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. വൃക്ക സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയാല്‍ തങ്ങളുടെ ആരോഗ്യവിവരങ്ങള്‍വരെ ഈ വെബ്സൈറ്റുകള്‍വഴി പരസ്യമായി നല്‍കാന്‍ ഇവര്‍ തയ്യാറാണ്. പലര്‍ക്കും ഏറെ നാളായുള്ള കാത്തിരിപ്പിന് ഈ കമ്യൂണിറ്റികള്‍ സഹായകമായിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള വൃക്കവ്യാപാരം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഓര്‍ക്കുട്ടിലെയും ഫേസ് ബുക്കിലെയും കമ്യൂണിറ്റികള്‍വഴിയുള്ള ഇത്തരം വൃക്കവ്യാപാരവും നിയമവിരുദ്ധമാണ്.

കടപ്പാട്- ദേശാഭിമാനി 19-2-08

മാധ്യമങ്ങള്‍ക്കും തലവേദനയാകുന്ന അശ്ലീല സൈറ്റുകള്‍

February 17, 2008

mangalm discussion forumമംഗളം ദിനപത്രം യൂണികോഡിലാവുകയും വായനക്കാര്‍ക്ക് മാന്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരു ചര്‍ച്ചാവേദി ലഭ്യമാക്കുകയും ചെയ്ത മംഗളത്തെയും കാര്‍ന്ന് തിന്നുവാന്‍ അശ്ലീല സൈറ്റുടമകള്‍ എത്തിച്ചേര്‍ന്നു. ആദ്യം ഞാന്‍ കരുതിയത് കുറെ മാസങ്ങള്‍ക്ക് മുമ്പ് കൈരളിയുടെ വെബ്സൈറ്റില്‍ ഒരു ഫ്രീ ക്ലാസ്സിഫൈഡ്സ് ഉണ്ടായിരുന്നു. എന്റെ ബ്ലോഗുകളുടെ പരസ്യം കൊടുത്തതോടെ ആ സംവിധാനം പൂട്ടിക്കെട്ടി. അതുപോലെ മംഗളം ചര്‍ച്ചാവേദിയിലും ഞാന്‍ അംഗമായപ്പോള്‍ അതും പൂട്ടിയതാവും എന്നാണ് കരുതിയത്. തെറ്റിയത് എനിക്കാണ്. എന്റെ ബ്ലോഗില്‍നിന്നും പ്രൊഫൈല്‍ തുറന്ന് ചെന്നപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത് അശ്ലീല സൈറ്റുകളുടെ ലിങ്കുകളും ആംഗലേയത്തിലെ ചില പരസ്യങ്ങളുമാണ്. ചിത്രം കാണുവാന്‍ മലയാളം വായിച്ചുനോക്കേണ്ട ആവശ്യമില്ലല്ലോ.

എന്തായാലും പത്രം ഒരു നല്ല കാര്യം ചെയ്തു. തങ്ങളുടെ പേജില്‍ നിന്നും ആ ലിങ്ക് അക്സസ് എടുത്ത് മാറ്റി. ഇത്തരം തെറ്റു ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ കൊടുക്കുകയുമാണ് വേണ്ടത്.

ഇപ്പോഴും ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ കഴിയുന്നു.

അശ്ലീല വെബ്സൈറ്റുകളെ കരിമ്പട്ടികയില്‍ പെടുത്തണം

February 17, 2008

ചെന്നൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും മതിയായ പ്രാധാന്യം നല്‍കണം. അങ്ങനെ ചെയ്താല്‍ ശരിയായ ലൈംഗിക അറിവുകള്‍ കുട്ടികള്‍ക്കു ലഭിക്കും. സെക്സ് മെഡിസിനില്‍ ഡിപ്ളോമ, ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ചാല്‍ ഈ രംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വല്‍ മെഡിസിനും ചെന്നൈയിലെ ആകാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കടപ്പാട്- മനോരമ 16-02-08

ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ്: വിദ്യാര്‍ഥിനിയുമായി നാടുവിട്ട യുവാവ് ചെന്നൈയില്‍ അറസ്റ്റില്‍

February 15, 2008

ചാലക്കുടി: ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ് നടത്തി അറസ്റ്റിലായ കൊല്ലം പരവൂര്‍ കലേക്കോട് പുതുക്കുളം രാമകൃഷ്ണയില്‍ മനോജിന്റെ (27) വലയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡില്‍ എം.എ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണു ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലായത്. ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പ്രേമം അഭിനയിച്ച് വിവാഹം കഴിച്ച് സ്ഥലംവിടുകയാണ് ഇയാളുടെ പതിവ്. പെണ്‍കുട്ടികളുടെ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് ഊരുചുറ്റിയിരുന്നത്.

വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോകാറുള്ള മ നോജ് അവിടെനിന്നാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെടാറ്. ഗള്‍ഫിലാണ് തനിക്കു ജോലിയെന്നും മാതാപിതാക്കള്‍ മരിച്ചു പോയെന്നും ഒരു സഹോദരി മാത്രമേ ഉള്ളൂവെന്നും അവര്‍ വിവാഹം ചെയ്ത് ലണ്ടനിലാണ് താമസമെന്നും പെണ്‍കുട്ടികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. രണ്ടു യുവതികളിലായി ഇയാള്‍ക്കു രണ്ട് കുട്ടികളുണ്ട്.

മനോജിന്റെ ചതിയില്‍വീണ ഒരു യുവതി കൊല്ലത്തുള്ള വീട്ടില്‍ കയറി ബലമായി താമസമാരംഭിച്ചിരിക്കുകയാണ്. വീട്ടില്‍നിന്നും ഇറക്കിവിടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും യുവതി ആത്മഹത്യാഭീഷണി മുഴക്കിയാണ് ഇവിടെ കഴിയുന്നത്.
കടപ്പാട്- ദീപിക 15-02-08

വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം വെബ്സൈറ്റില്‍; മലയാളി അറസ്റ്റില്‍

February 10, 2008

ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പ്രിന്‍സിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. ഇതില്‍ രോഷം പൂണ്ട്, പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ബ്ളാക്ക്മെയില്‍ തുടങ്ങി. ചിത്രങ്ങളെല്ലാം അശ്ളീല വെബ്സൈറ്റുകളില്‍ കയറ്റിവിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സൈബൈര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പ്രിന്‍സ് നഗരത്തില്‍ നിന്നു മുങ്ങുകയായിരുന്നു.
കടപ്പാട്- മനോരമ 10-02-08
മംഗളത്തിലെ വാര്‍ത്തയായിരിക്കും ഇതെന്ന് കരുതി ഒഴിവാക്കിയത് തുറന്ന് നോക്കിയപ്പോള്‍ വ്യത്യാസം.

വിദ്യാര്‍ഥിനിയുടെ അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച മലയാളി അറസ്റ്റില്‍

ബാംഗ്ലൂര്‍: പതിമൂന്നു വയസുകാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച കേസില്‍ മലയാളിയെ ബാംഗ്ലൂര്‍ സി.ഒ.ഡി പോലിസ് കൊച്ചിയില്‍ നിന്ന് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജാണ് (21) പിടിയിലായത്.

ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട് വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെബ്സൈറ്റ് നിര്‍മിച്ച് ഭീഷണിപ്പെടുത്തിയതെന്ന് സി.ഒ.ഡി (കോര്‍പ്സ് ഓഫ് ഡിറ്റക്ടീവ്) പോലിസ് സൂപ്രണ്ട് ഡോ. ബി.എ മഹേഷ് പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ വ്യാജപേരിലാണ് അക്കൌണ്ട് നിര്‍മിച്ചത്. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു.

എറണാകുളത്തെ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന പ്രിന്‍സ് 2004 ലാണ് ബാംഗ്ലൂരില്‍ ജോലി തേടി എത്തിയത്. വീട്ടിലേക്ക് പതിവായി ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പ്രിന്‍സ് ബാംഗ്ലൂര്‍ വിടുകയായിരുന്നു.സംസ്ഥാനത്തെ ആദ്യ ‘സൈബര്‍ സ്റ്റാക്കിംഗ്’ കേസാണിത്.

കടപ്പാട്- മാധ്യമം 11-02-08 

പതിമൂന്നുകാരിയുടെ അശ്‌ളീല വെബ്‌സൈറ്റ്‌ നിര്‍മിച്ച കോട്ടയം സ്വദേശി അറസ്‌റ്റില്‍

February 10, 2008

ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ (21) അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ്‌ വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌.

ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചു കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും നിരവധി അശ്ലീല വെബ്‌സൈറ്റുകളിലേക്ക്‌ ലിങ്ക്‌ നല്‍കുകയും ചെയ്‌തു. ഇന്റര്‍നെറ്റില്‍ സൈറ്റ്‌ പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ അജ്‌ഞാത ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ശല്യം സഹിക്കാനാകാത്ത ഇവര്‍ കഴിഞ്ഞ മേയില്‍ ബംഗളുരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിനോദിന്റെ ബംഗളുരുവിലെ മേല്‍വിലാസം തെറ്റാണെന്നു കണ്‌ടെത്തി. വിനോദ്‌ നല്‍കിയിരുന്ന കോണ്‍ടാക്‌റ്റ് നമ്പറുകളും വ്യാജമായിരുന്നു. പോലീസ്‌ അന്വേഷണത്തെക്കുറിച്ചറിഞ്ഞ വിനോദ്‌ ബംഗളുരു വിട്ടു. ഇതറിഞ്ഞ ബംഗളുരു പോലീസ്‌ കേരള പോലീസിലെ ഹൈടെക്‌ സെല്ലുമായി ബന്ധപ്പെടുകയും വിനോദിന്റെ നാട്ടിലെ വിലാസം കണ്‌ടെത്തുകയുമായിരുന്നു. രണ്ടുമാസം മുമ്പു ബംഗളുരു പോലീസ്‌ മാമ്മൂട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വിനോദിനെ കണ്‌ടെത്താനായില്ല. കഴിഞ്ഞദിവസം വിനോദ്‌ കേരളത്തിലെത്തിയതായി വിവരം ലഭിച്ച ബംഗളുരു പോലീസ്‌ കേരളത്തിലെത്തി വിനോദിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്‌ടെത്തി. മൊബൈല്‍ ഫോണില്‍ വിനോദിനെ വിളിച്ച്‌ എവിടെയുണ്‌ടെന്നന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സഹായവും തേടി. തൃക്കാക്കര മുത്തൂറ്റ്‌ ടവറിലുണ്ടായിരുന്ന വിനോദിനെ കേരളപോലീസിന്റെ സഹായത്തോടെ ബംഗളുരു പോലീസ്‌ അറസ്‌റ്റ് ചെയ്ുകയായിരുന്നുയ.

പ്രതി കുറ്റം സമ്മതിച്ചതായി ബംഗളുരു സൈബര്‍ ക്രൈം എസ്‌.പി ഡോ: ബി.എ. മഹേഷ്‌ പറഞ്ഞു. ബംഗളുരുവില്‍ മൂന്നുവര്‍ഷം എത്തിയ വിനോദ്‌ കോള്‍സെന്റര്‍ ജോലിക്കൊപ്പം പഠനം നടത്തുകയും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തു. പിന്നീട്‌ ബംഗളുരുവിലെ ഒരു സോഫ്‌റ്റ്വേര്‍ സ്‌ഥാപനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ജോലി നോക്കി. ഐ.ടി. നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ്‌ വിനോദിനെ അറസ്‌റ്റ് ചെയ്‌തത്‌. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍ച്ച കേസ്‌ ബംഗളുരുവില്‍ ആദ്യമാണന്നു പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

കടപ്പാട്- മംഗളം 10-02-08

ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും

February 8, 2008

ഇന്റര്‍നെറ്റില്‍ അശ്ളീലചിത്രം പ്രദര്‍ശിപ്പിച്ച ഡോക്ടര്‍ക്ക് ജീവപര്യന്തം
ചെന്നൈ: ഇന്റര്‍നെറ്റില്‍ സ്ത്രീയുടെ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും. ചെന്നൈ നഗരത്തിലെ എല്ലുരോഗവിദഗ്ധന്‍ എല്‍ പ്രകാശിനെയാണ് അതിവേഗ കോടതി ജഡ്ജി ആര്‍ രാധ ശിക്ഷിച്ചത്.

കേസിലെ മറ്റു മൂന്നുപേര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 2,500 രൂപ പിഴയും വിധിച്ചു. 2001 ഡിസംബറിലാണ് ഡോക്ടര്‍ അറസ്റ്റിലായത്. അമേരിക്കയിലുളള സഹോദരന്റെ സഹായത്തോടെയാണ് നെറ്റില്‍ ഡോക്ടര്‍ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

കടപ്പാട്- ദേശാഭിമാനി 8-02-08

എനിക്കൊരു ഉപദേശം സൗദിയില്‍നിന്ന് ലഭിച്ചിരിക്കുന്നു

January 27, 2008

ബ്ലോഗര്‍ അല്ലാത്ത ഒരു വ്യക്തി ഇത്രയും നല്ലൊരുപദേശം തന്നത് മറ്റ് ബ്ലോഗര്‍മാരും അറിയുവാന്‍ വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒരു ഐ.ടി പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്തുവാന്‍ കഴിവില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കമെന്റ് (കമെന്റിലേയ്ക്ക് പോകുവാന്‍ ഞെക്കുക)ചുവടെ ചേര്‍ത്തിരിക്കുന്നു.

Nasar Saudi Arebyaabdunnasar.parambilpeedika | nasarc929@gmail.com | parijayam | IP: 90.148.244.56

kambuteril samayam kalayaruth.krishi nannayi nokkanam (കമ്പ്യൂട്ടറില്‍ സമയം കളയരുത്. കൃഷി നന്നായി നോക്കണം)

Whois Information Whois Information for Saudi.net.sa

ഇത് മറ്റൊരു പേജ്   (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്)

മലയാളം വായിക്കുവാനറിയുകയും എഴുതുവാന്‍ മംഗ്ലീഷ് കണ്ടെത്തുകയും ചെയ്ത പ്രസ്തുത വ്യക്തിക്ക് സമയമുള്ളവര്‍ ആരെങ്കിലും മലയാളം യൂണികോഡ് ആക്കുന്നതെങ്ങിനെയെന്നും ബ്ലോഗ് പ്രസിദ്ധീകരിക്കേണ്ടത് എങ്ങിനെയെന്നും പറഞ്ഞുകൊടുക്കണെ.

ഒരു കര്‍ഷകനെന്ന നിലയില്‍ പശുക്കളെ കറന്നും അവയുടെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിയും, ബയോഗ്യാസ് സ്ലറി റബ്ബറിന്റെ ടറസില്‍ കൊണ്ടുപോയി ഒഴിച്ചും, റബ്ബര്‍ ടാപ്പിംഗ് ഉള്‍പ്പെടെ എല്ലാം സ്വയം നിര്‍വഹിച്ചും, തേങ്ങ വെട്ടിയാല്‍ നാനൂറ് മീറ്ററോളം സ്വയം ചുമന്നും മിച്ചം ലഭിക്കുന്ന കുറച്ച് സമയം കമ്പ്യൂട്ടറില്‍ ചെലവഴിക്കുന്ന എനിക്ക് നാസര്‍ ഇത്തരത്തില്‍ ഒരുപദേശം തന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല.

നാസര്‍ ഒരു ബ്ലോഗര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ ഇപ്രകാരം ഒരു പോസ്റ്റിടില്ലായിരുന്നു.