യു.കെ. ലോട്ടറിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ ഭാഗ്യക്കുറി തട്ടിപ്പ്

January 19, 2008

കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.

കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്‍സണ്‍ എന്നയാളുടെ ഫോണ്‍ നമ്പറുകളും

ഇന്ത്യയിലുള്ള ഫ്രാന്‍സിസ് സ്വാമി ചിന്നപ്പഷെട്ടി എന്നയാളുടെ ബാങ്ക് അക്കൌണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാനാണ് കൊറിയറുകാര്‍ നിര്‍ദേശിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ വാര്‍ത്തയായി വരാന്‍ തുടങ്ങിയതോടെ ഇവരുടെ മെയിലിനോട് രാജഗോപാല്‍ പ്രതികരിച്ചിട്ടില്ല. ലോട്ടറി തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

കടപ്പാട്- മാതൃഭൂമി 19-01-08

ഇ മെയില്‍ ലോട്ടറി തട്ടിപ്പ്; നൈജീരിയന്‍ പൌരനടക്കം 3 പേര്‍ അറസ്റ്റില്‍
മുംബൈ: ഇ മെയിലിലൂടെ ലോട്ടറി തട്ടിപ്പ് നടത്തിയ നൈജീരിയക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി സെസ്തോസ് അല്‍ബായിബീ, ജയന്ത് സംഘ്വികാര്‍, ഹരിഷ്ചന്ദ്ര ആചാര്യ എന്നിവരാണ് അറസ്റ്റിലായത്.

കടപ്പാട്- മനോരമ 20-01-08

ഇന്റര്‍നെറ്റില്‍ വ്യാജ സമ്മാന പദ്ധതി: യുവതിയടങ്ങുന്ന സംഘം അറസ്റ്റില്‍

January 18, 2008

ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.

ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു കൊടുത്ത മുത്തുകുമാറിന് വിഷ്വല്‍ ഡെസ്പാച്ച് ഡെലിവറി എന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്നും സമ്മാനം കൈപ്പറ്റുന്നതിനായി ഡല്‍ഹിയിലെ ബാങ്കില്‍ 47,843 രൂപ അടയ്ക്കണമെന്നും സന്ദേശം ലഭിച്ചു.

പിന്നീട് ബ്രിട്ടീഷ് ഇന്‍ലാന്‍ഡ് റവന്യൂ കമ്മിഷനിലേക്കാണെന്ന് ആവശ്യപ്പെട്ട 1,29,144 രൂപയും അദ്ദേഹം അടച്ചു. ഭീകര വിരുദ്ധ വകുപ്പില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും 50,000 രൂപയെങ്കിലും വേണമെന്ന് സംഘം ശഠിച്ചു. തുടര്‍ന്ന് യലഹങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സംഘം ഇന്റര്‍നെറ്റ് സന്ദേശങ്ങളുടെ ഉറവിടം മനസ്സിലാക്കിയ ശേഷം യുപിയില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

കടപ്പാട്- മനോരമ 18-01-08

സൈബര്‍ ക്രൈം വീണ്ടും കേരളത്തില്‍

January 9, 2008

അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
പെരുമ്പാവൂര്‍: അധ്യാപികയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചതിന് പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായി.
പെരുമ്പാവൂരിന് സമീപമുളള സ്വകാര്യ കോളേജിലെ അധ്യാപികയുടെ തല മറ്റാരുടെയോ നഗ്നചിത്രത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റി അശ്ലീല വെബ്സെറ്റ് ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു. “ദമ്പതികള്‍ക്ക് എങ്ങനെ ദാമ്പത്യജീവിതം നയിക്കാം” എന്ന പേരിലാണ് വെബ്സെറ്റ് ഉണ്ടാക്കിയിരുന്നത്. അധ്യാപികയുടെ ഇ മെയില്‍ അഡ്രസും മൊബൈല്‍ ഫോണ്‍ നമ്പരും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഫോണില്‍ കാളുകള്‍ വന്നതിനെ തുടര്‍ന്ന് അധ്യാപിക ബി.എസ്.എന്‍.എല്ലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ് കമ്പ്യൂട്ടര്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കടപ്പാട്- കേരളകൗമുദി 10-01-08

രാജ്യത്തെ ആദ്യ സൈബര്‍ കേസ്: കീഴ്ക്കോടതി വിധി ശരിവച്ചു 

പത്തനംതിട്ട: രാജ്യത്തെ ആദ്യ സൈബര്‍ കേസില്‍ കീഴ്ക്കോടതി വിധി പത്തനംതിട്ട ജില്ലാ അഡീഷണല്‍ ജില്ലാ ജഡ്ജി (അതിവേഗം നമ്പര്‍ രണ്ട്) ടി.യു മാത്തുക്കുട്ടി ശരിവച്ചു.

ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ പ്രതികളായ പെരുമ്പാവൂര്‍ ആനന്ദഭവനം അനീഷ് ബാലന്‍, പിതാവ് ടി.എസ് ബാലന്‍ എന്നിവരെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ഹരിദാസ് ശിക്ഷിച്ചത്.

ഐ.ടി ആക്ട് 66-ാം വകുപ്പുപ്രകാരം കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ അതിക്രമിച്ചുകടന്നതിന് രണ്ടുവര്‍ഷം കഠിനതടവും, 67-ാം വകുപ്പ് കംപ്യൂട്ടര്‍ സിസ്റ്റത്തിലൂടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിമയം 120 ബി കുറ്റകരമായ ഗൂഢാലോചന വകുപ്പനുസരിച്ച് ആറുമാസം കഠിനതടവും, അപകീര്‍ത്തിപ്പെടുത്താനായി കൃത്രിമരേഖ ചമയ്ച്ചതിന് ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്.

ഇവയില്‍ 66-ാം വകുപ്പ് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിന്റെ ശിക്ഷയില്‍ നിന്നും മാത്രം പ്രതികളെ ഒഴിവാക്കി മറ്റു വകുപ്പിലെ ശിക്ഷ അതേപടി ശരിവച്ചാണ് കോടതി വിധിപറഞ്ഞത്.

കേസിലെ വാദിയായ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ അധ്യക്ഷന്‍ ടി.എസ് ഏബ്രഹാമിനുവേണ്ടി അഡ്വ. സലിം കാമ്പിശേരിയും, സര്‍ക്കാര്‍ ഭാഗത്തേക്ക് അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി.ഒ ഐപ്പും ഹാജരായി.

കുമ്പനാട് ആസ്ഥാനമായ ഇന്ത്യന്‍ പെന്തക്കോസ്തു സഭയുടെ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.എസ് ഏബ്രഹാം, മകന്‍ വത്സന്‍ ഏബ്രഹാം, മകള്‍ സ്റ്റാര്‍ലാ ലൂക്ക് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി വ്യാജ ഇ- മെയില്‍ വിലാസം ഉണ്ടാക്കി ഇന്റര്‍നെറ്റ് വഴി മോര്‍ഫു ചെയ്ത അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.

കടപ്പാട്- ദീപിക 10-01-08

അനോണിയെ പിടിച്ചു - ഒരു തെളിവിതാ

December 6, 2007

Anoni

ചിത്രം കടപ്പാട്- മനോരമ

ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍; രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയുടെ വ്യാജ പ്രൊഫൈല്‍ തയാറാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് കമീഷണര്‍ രവത ചന്ദ്രശേഖര്‍ അറിയിച്ചു.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റില്‍ ഉദ്യോഗസ്ഥരായ അശോക്കുമാര്‍, പ്രശോഭ് കുമാര്‍ എന്നിവരാണ് പോലിസ് പിടിയിലായത്. രണ്ട് മാസം മുമ്പ് സിന്ധു ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ഏതാനും ആഴ്ചകളായി പോലിസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. അശ്ലീല ചിത്രങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് മറ്റ് ചിലരുമായുള്ള ബന്ധത്തെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കമീഷണര്‍ അറിയിച്ചു.

കടപ്പാട്- മാധ്യമം

ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍, രണ്ടുപേര്‍ പിടിയില്‍   (ദാറ്റ്സ് മലയാളം വാര്‍ത്ത)

ബ്ലോഗറന്മാരും ബ്ലോഗിനികളും സൂക്ഷിക്കുക

November 17, 2007

നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം. ഈ പോസ്റ്റ് അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് ഒരു മുന്‍കരുതലിന് വേണ്ടിയാണ്. എന്റെ ഈ പേജ് നോക്കുകയാണെങ്കില്‍ എന്റെ ചില പേജുകള്‍ ഞാനിതില്‍ ചേര്‍ത്തിട്ടുള്ളത് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിസിറ്റേഴ്സിന്റെ ലിസ്റ്റില്‍ നിങ്ങളും കാണും. പ്രസ്തുത പിമെട്രിക്സ് ഡോട് പെര്‍ഫോമെന്‍സിംഗ് ഡോട് കോം എന്ന സൈറ്റില്‍ നിങ്ങള്‍ക്കും ചേരാം. അതിലെ ഒരുദാഹരണം ഈ ലിങ്ക് കണ്ടാല്‍ മനസിലാകും. ഇനി നിങ്ങളുടെ ഐ.പി നമ്പര്‍ നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇവിടെ ഞെക്കിയാല്‍ മതി കാണുവാന്‍ കഴിയും. വേര്‍ഡ് പ്രസില്‍ കമെന്റിടുന്ന വ്യക്തിയുടെ ഐ.പിനമ്പര്‍ പിമെട്രിക്സില്‍ വിസിറ്റേഴ്സില്‍ കാണുവാന്‍ കഴിഞ്ഞാല്‍ ആള് ആരാണെന്ന് മനസിലാക്കുവാനും ബുദ്ധിമുട്ടില്ലതന്നെ. അനോണിമസ് ആണെങ്കില്‍ പോലും. ബ്ലോഗറായാലും വേര്‍ഡ് പ്രസ്സായാലും റിപ്പോര്‍ട്ട് അതാത് ഗ്രൂപ്പ് പേജില്‍ കൊണ്ടുവരാന്‍ കഴിയും. അതും കാലതാമസമില്ലാതെ തന്നെ. “തല്കാലം ഹൈപ്പര്‍ ലിങ്കുകള്‍ ഒഴിവാക്കിയിരിക്കുന്നു.

An ISP Location ഇത് ഒരു ഐ.എസ്.പി ലൊക്കേഷന്റെ ദൃശ്യം

ഐപി നമ്പര്‍ ലൊക്കേഷന്‍ കാട്ടിത്തരും

October 31, 2007

യുആര്‍എല്‍ തുറന്നാലുടന്‍ നിങ്ങളുടെ ഐപി നമ്പരും മാപ്പില്‍ രേഖപ്പെടുത്തിയ ലൊക്കേഷനുമായി മുന്നിലെത്തും. ഐ.എസ്.പി ലൊക്കേഷന്‍ ആണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തുള്ള ബി.എസ്.എന്‍.എല്‍ നെറ്റ് കണക്ഷന്‍ കൊച്ചി എന്ന് കാണിക്കുന്നു. ഏഷ്യാനെറ്റ് ഡാറ്റാ ലൈന്‍ കൃത്യമായി കാണിക്കുന്നുണ്ട്. click for big IP address image ഒന്ന് ക്ലിക്ക് ചെയ്ത് നോക്കൂ.

Would you like to check Proxies?
==============================

Check out our new Proxy Checker. You can easily determine
if any proxy is working and what type of proxy
it is. You can also pinpoint the proxy to its
location and see the location on a map.

Here is the new Proxy Checker
http://www.ip-adress.com/Proxy_Checker/

Furthermore it is now possible to enter
proxies on the frontpage into the input field

http://www.ip-adress.com

സൈബര്‍ കുറ്റം: പരാതിക്ക് പോര്‍ട്ടലും കോള്‍ സെന്ററും

August 1, 2007

cyber-crime.jpg

തിരു: സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുംതടയാനുമുള്ള വെബ്പോര്‍ട്ടലും കോള്‍സെന്ററും നിലവില്‍ വന്നു. ഹാക്കിംഗ്, ഫിഷിംഗ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാം. വെബ്പോര്‍ട്ടലിന്റെ വിലാസം www.cyberkeralam.in ആണ്. കോള്‍ സെന്റര്‍ നമ്പര്‍ 0471-2727004.

പരാതികളുടെയും നിര്‍ദേശങ്ങളുടെയും സ്വഭാവമനുസരിച്ച് അവയ്ക്കനുസൃതമായ സാങ്കേതിക സഹായം സൈബര്‍ ഫോറന്‍സിക് സെല്ലില്‍ നിന്നും ലഭിക്കും. കേസ്രജിസ്റ്റര്‍ ചെയ്യേണ്ട പരാതികള്‍ പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലേക്ക് കൈമാറും. പലപ്പോഴും കുറ്റകൃത്യങ്ങളുടെ ഉറവിടം രാജ്യത്തിന് പുറത്തുനിന്നായതിനാല്‍ അതത് മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. പോര്‍ട്ടലില്‍ സൌജന്യമായി രജിസ്റ്റര്‍ ചെയ്യാം. വിദഗ്ധരോട് സംവദിക്കുന്നതിനും അവസരവുമുണ്ട്.

തിരുവനന്തപുരത്ത് പിആര്‍ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ ഐടി സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പോര്‍ട്ടലിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ സന്ദേശം ഐടി സെക്രട്ടറി വായിച്ചു.

കടപ്പാട്‌: ദേശാഭിമാനി 31-07-07

ഞരമ്പ്‌ രോഗികള്‍ പലവിധം

June 10, 2007

“മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!”

ഇഞ്ചിപ്പെണ്ണ്‌ നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ്‌ രോഗങ്ങള്‍ സ്ത്രീകള്‍ക്ക്‌ നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും ഐഡന്റിറ്റിയും മറച്ചു വെച്ചിട്ട്‌ ചൊറിച്ചുലുണ്ടാക്കുന്ന പോസ്റ്റുകളിടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി അത്തരത്തിലുള്ള കമെന്റിടുകയും ചെയ്യുന്നവര്‍ കാര്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ഇന്റെര്‍നെറ്റില്‍ തുടരുന്നത്‌ അനുവദിക്കുവാന്‍ പാടില്ല. ബ്ലോഗുകളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഫലപ്രദമായി പരാതിപ്പെടുവാനും നടപടികള്‍ ഉണ്ടാകുവാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പലരാജ്യങ്ങളിലെയും ഭരണ നിര്‍വഹണത്തെപ്പോലും ബാധിക്കുവാന്‍ കഴിവുള്ളതണെന്നിരിക്കെ വെറും ബ്ലോഗറായ ഒരു സാധാരണക്കാരന് എന്ത്‌ സംരക്ഷണമാണ് ലഭിക്കുക. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയും നല്ല നിര്‍ദ്ദേശങ്ങള്‍ വേണ്ടപ്പെട്ടവരെ വേണ്ടസമയത്ത്‌ അറിയിക്കുകയും വേണം.

മുന്‍‌കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി ബൂലോഗ കൂട്ടായ്മകളും മറ്റും നടത്തി ചിത്രങ്ങളും ഐഡന്റിറ്റിയും വെളിപ്പെടുത്തിക്കൊണ്ട്‌ ബ്ലോഗുകള്‍ പെരുകുമ്പോള്‍ അത്‌ പലരുടെയും സ്വൈരം കെടുത്തുന്നതായി മാറുകയാണ് ചെയ്യുന്നത്‌. മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ മലയാളികള്‍ തന്നെ ഇരയായി മാറുന്നത്‌ ശരിയല്ല. നമ്മള്‍ വരും തലമുറയ്ക്ക്‌ മാതൃകയാകേണ്ടവര്‍ അവരെ വഴിതെറ്റിക്കുന്നവരായി മാറുവാന്‍ പാടില്ല. കൂട്ടം ചേര്‍ന്ന്‌ ചില  സംശയങ്ങളുടെ പേരില്‍ ശക്തനായ പുരുഷ ബ്ലോഗര്‍ക്കെതിരെ ആഞ്ഞടിക്കുന്നതും നമ്മള്‍ കണ്ടതാണല്ലോ.

മാതൃകയാക്കുവാന്‍ കഴിയുന്ന നല്ല നല്ല ബ്ലോഗര്‍മാരും ബ്ലോഗിനികളും നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്‌. അവരെപ്പോലും വെറുതേ വിടാത്ത ഒരവസ്ഥയാണ് ഇന്ന്‌ നിലവിലുള്ളത്‌. സ്വന്തം ഐഡന്റിറ്റിയും മേല്‍വിലാസവും വെളിപ്പെടുത്തിയിട്ടുള്ളവര്‍ പോലും പിണങ്ങിപോകുന്നതും ബ്ലോഗുകള്‍ അവസാനിപ്പിക്കുന്നതും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്.

പുരുഷബ്ലോഗര്‍മാരെക്കാള്‍ ബ്ലോഗിനികളാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്‌ എന്നത്‌ മറ്റൊരു സത്യം. പുതുതായി വരുന്ന സ്ത്രീ ബ്ലോഗര്‍മാര്‍ക്ക്‌ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി മുന്നോട്ട്‌ പോകുകതന്നെവേണം. ഭയന്നോടുന്നത്‌ ഭീരുത്വമാണ് അത്‌ ഇത്തരം ഞരമ്പ്‌രോഗികള്‍ക്ക്‌ കൂടുതല്‍ ആവേശം പകരുകയേ ഉള്ളു. ഞാന്‍ വന്നുചേര്‍ന്നപ്പോഴുള്ള ബൂലോഗം ഒരുമയുടെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സഹായങ്ങളുടെയും പ്രതീകമായിരുന്നു. ഇന്നത്‌ വഴിമാറി മലയാളികള്‍ക്കുതന്നെ നാണക്കേട്‌ വരുത്തിവെയ്ക്കുവാനും ഭാവിയില്‍ അത്‌ വിലയിരുത്തപ്പെടുവാനും സാഹചര്യമൊരുക്കുകയാണ്.

ആമസോണ്‍ നദീ തീരങ്ങളില്‍ നഗ്നരായി ജീവിക്കുന്നവരല്ല നമ്മള്‍ ഭാര്യയും ഭര്‍ത്താവും അമ്മ പെങ്ങന്മാരും മക്കളും മുത്തച്ഛനും മുത്തച്ഛിയുമൊക്കെ അടങ്ങിയ ഒരു സമൂഹമാണ്. സ്വന്തം കുടുമ്പത്തില്‍ പോലും സ്വൈരം കൊടുക്കാത്തവര്‍ ഇവിടെയും അങ്ങിനെതന്നെ ആയിരിക്കും. അവരെ ഒതുക്കേണ്ടത്‌ ഒരാവശ്യം തന്നെയാണ്.

Oneman Strike/ഒറ്റയാള്‍ സമരം

March 14, 2007

Oneman Strike

14-3-07 ന് സമര പ്രഖ്യാപനം നടത്തുന്നു

ആവശ്യങ്ങള്‍

1. ശരിയായ നിയമം അന്താരാഷ്ട സമൂഹത്തില്‍ നിന്ന്‌ ക്രോഡീകരിച്ച്‌ നടപ്പിലാക്കുക. അവ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുക.

2. ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവ ചിത്രമായാലും രചനകളായാലും അനുവാദമില്ലാതെ കോപ്പിയടിക്കുന്നതും പുന പ്രസിദ്ധീകരിക്കുന്നതും കണ്ടെത്തുവാനും തടയുവാനും ഉള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.

3. അനോനിമസ്‌ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന കമെന്റുകളുടെ ഉറവിടം കണ്ടെത്തുവാനുള്ള സംവിധാനം നടപ്പിലാക്കുക.

4. ഐപി അഡ്രസുകളുടെ ലഭ്യത സുതാര്യമാക്കുക. അതാത്‌ രാജ്യങ്ങളിലെ തിരിച്ചറിയല്‍ സംവിധാനം അതില്‍ ഉള്‍പ്പെടുത്തുക.

5. സ്ത്രീകളെയും മറ്റും ശല്യപ്പെടുത്തിയാല്‍ അതാത്‌ രാജ്യങ്ങളില്‍ ഏത്‌ നിയമമാണോ നടപ്പില്‍ വരുന്നത്‌ അതുതന്നെ സൈബര്‍ സ്പേസിലും നടപ്പിലാക്കുക.

ഇത്‌ എന്റെ ചില അഭിപ്രായങ്ങള്‍ മാത്രം. മലയാളം ബ്ലോഗര്‍മാരുടെ ഇടയില്‍ തിരുത്തലുകള്‍ക്കും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

ഐപി അഡ്രസ്‌ ഒരന്വേഷണം

March 13, 2007

ശക്തവും നീതിപൂര്‍വ്വവുമായ ഒരു ആഗോള സൈബര്‍ നിയമം അനിവാര്യം
അതിലേയ്ക്കായി ഒരൊറ്റയാള്‍ പോരാട്ടം ഇവിടെ ആരംഭിക്കുന്നു

പ്രീയമുള്ള ബൂലോഗരെ,

അറിവുള്ളവര്‍ പ്രതികരിക്കുക, കഴിവുള്ളവര്‍ സഹായിക്കുക.

ഇന്ത്യന്‍ പ്രസിഡന്റിന് ഒരജ്ഞാത സന്ദേശം ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത്‌ പിടികൂടുന്നു. അത് ഏതെങ്കിലും രീതിയില്‍ ആ സിസ്റ്റത്തില്‍ ചെന്നെത്തുവാന്‍ കഴിയുന്നതുകൊണ്ടാണല്ലോ. അതേപോലെ ഒരറിവില്ലാത്ത എന്നെപ്പോലുള്ള ഒരു വ്യക്തിയെ ശല്യപ്പെടുത്തുന്ന രീതിയില്‍ ബ്ലോഗുകളില്‍ കമെന്റുകള്‍ വന്നാല്‍ എനിക്ക്‌ ഏതെല്ലാം രീതികളില്‍ ആ വ്യക്തിയെ തിരിച്ചറിയുവാന്‍ സഹായകമായ രീതിയില്‍ ചെന്നെത്താം. ഇന്റെര്‍നെറ്റിന്റെ വളര്‍ച്ചയ്ക്ക്‌ ആനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങളെ  നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. അനോനിമസ്‌ ഐപി അഡ്രസും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുകയും അതിനെ നിയന്ത്രിക്കുവാനോ തെറ്റു ചെയ്യുന്ന വ്യക്തിക്ക്‌ അര്‍ഹമായ ശിക്ഷ ലഭിക്കുവാനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഓര്‍ക്കുട്ടിലെ പല പ്രവര്‍ത്തനങ്ങളും വിവാദങ്ങളുടെ ചുഴിയിലുമാണ്. പലപ്പോഴായിക്കിട്ടുന്ന മെയിലുകള്‍  അതിന്റെ തെളിവുകളും ആണ്. മാന്യമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഒരു ഇന്റെര്‍നെറ്റ് സമൂഹം അനിവാര്യമാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തുന്ന രീതിയില്‍ ഈ സമൂഹം വളരുന്നതിനോട്‌ എനിക്ക്‌ യോജിപ്പ്‌ ഇല്ല തന്നെ.

പലയിടങ്ങളിലും വിവിധ ഭാഷകളിലുമുള്ള ബ്ലോഗര്‍മാര്‍ ഒത്തുചേരുകയും മാന്യമായ രീതിയില്‍ സൌഹൃദം പങ്കുവെയ്ക്കുകയും ചിത്രങ്ങളോടുകൂടിയ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അതില്‍ പങ്കെടുത്ത വരെ ശല്യപ്പെടുത്തുന്ന രീതിയില്‍ മറ്റൊരവസരം വിനിയോഗിക്കപ്പെടുന്നത്‌ അനുവദിക്കുവാന്‍ പാടുള്ളതല്ല. 

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ എനിക്കു ലഭിക്കുന്ന ലിങ്കുകള്‍:-

1. India: Google’s Orkut helps cops censor? New cyberterror law…

2. Mumbai Police tie up with Orkut to nail offenders